2018, മേയ് 11, വെള്ളിയാഴ്‌ച

ഒരു ബാംഗ്ളൂർ യാത്ര

ബാംഗ്ളൂരിൽ നിന്നും ഞാൻ സാധാരണ ട്രെയിനിലാണ് നാട്ടിലേക്കെത്താറുള്ളത്.പക്ഷേ ഇത്തവണ ടിക്കറ്റ് കിട്ടാഞ്ഞതിലാൽ ബസിൽ യാത്ര ചെയ്യേണ്ടി വന്നു .യാത്രയിൽ പുസ്തകങ്ങൾ കരുതാറുണ്ട് വായിക്കാനല്ലെങ്കിലും താനൊരു ബുദ്ധിജീവി ആണെന്നു മറ്റുള്ളവരെ കാണിക്കാൻ വേണ്ടി .ലോക പ്രശസ്തരുടെ പുസ്തകങ്ങളാവും കയ്യിലുണ്ടാവുക പൗലോ കൊയ്ലോ, ദെസ്തയോസ്കി,ഖലീൽ ജിബ്രാൻ തുടങ്ങിയ പേരുകൾ കാണുമ്പോൾ തന്നെ ഒരു weight അല്ലേ.ആദ്യ രണ്ട് പേജ് വായിച്ചപ്പോൾ തന്നെ ഉറങ്ങിപോയി.സേലത്തിനടുത്ത് ശരണവണ ഭവനിൽ ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ഉറക്കം ഉണർന്നത്.ഒന്നും കഴിക്കാൻ തോന്നുന്നില്ല എല്ലാത്തിനും തീപിടിച്ച വില.അടുത്തെങ്ങും മറ്റു കടകളും ഇല്ല .അവസാനം അവരുപറയുന്ന വിലക്ക് ഭക്ഷണം കഴിക്കാൻ നിർബന്ധിതരാവുകയാണ് ചെയ്യുന്നത്.അങ്ങനെ ഒരു മസാല ദോശക്ക് ഓർഡർ കൊടുത്തിരിക്കുമ്പോഴാണ് എൻ്റെ മുൻപിലുള്ള സീറ്റിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു പെൺകുട്ടി  വന്നിരുന്നത്. ആദ്യം ഞാൻ അതു കാര്യമാക്കിയില്ലെങ്കിലും പിന്നീട് കാര്യം അന്യേഷിച്ചു.കുട്ടീ എന്താ കരയുന്നത്.? എൻ്റെ പേഴ്സ് കളഞ്ഞു പോയി കയ്യിൽ കാശില്ല..അതിനു കരഞ്ഞിട്ടു കാര്യമില്ല ആരോരെങ്കിലും ചോദിച്ചാലല്ലേ കിട്ടൂ..കുട്ടിക്ക് കാശ് ഞാൻ തരാം എൻ്റെ പേര് ശരത് മഡിവാളയിൽ ഒരു software company ൽ ജോലിചെയ്യുന്നു..കുട്ടിയുടെ പേര്? ഞാൻ ലിസി Whitefield work ചെയ്യുന്നു.ഞാൻ കരഞ്ഞത് അതു കൊണ്ടു മാത്രമല്ല ശരത് ബസിനുള്ളിൽ ഏൻ്റെ തൊട്ടടുത്തിരുന്ന ഒരു മധ്യ വയസ്സ്ക്ൻ എന്നെ ബാംഗ്ളൂർ മുതൽ ശല്യം ചെയ്യുകയായിരുന്നു..പറഞ്ഞു മുഴുവിപ്പിക്കും മുൻപ് ലിസി കരയാൻ തുടങ്ങി എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ശരത് കുഴഞ്ഞു. കുട്ടി പേടിക്കെണ്ട ഞാൻ അത് deal ചെയ്തോളാം ആ നായിൻ്റെ മോൻ്റെ details ഇങ്ങു തന്നേക്കു ശരത്തിലെ പുരുഷൻ ഉണർന്നത് പെട്ടെന്നായിരുന്നു.  സീറ്റ് നമ്പർ 26 ലാണ് പുള്ളിയിരിക്കുന്നത് ലിസി പറഞ്ഞു ശരത് കഴിച്ചു കഴിഞ്ഞു നേരേ ബസ്സിൽ കയറി 26 നമ്പർ സീറ്റ് ലക്ഷ്യ മാക്കി ചെന്നു പക്ഷേ അവിടെ ആരേയും കാണാൻ കഴിഞ്ഞില്ല..പിന്നീട് യാത്ര തുടർന്ന് അര മണിക്കൂർ കഴിഞ്ഞപ്പോൾ 26 നമ്പർ സീറ്റിനുടമയെ കാണാനിടയായി..അയാൾ വീണ്ടു തൊട്ടടുത്തിരുന്ന ലിസിയെ അരണ്ട വെളിച്ചത്തിൽ ശല്യം ചെയ്യുന്നതായി മനസ്സിലാക്കിയ ശരത്..സീറ്റിൽ നിന്നിറങ്ങി ആ മധ്യ വയസ്സ്കനെ കഴുത്തിനു പിടിച്ചു കരണം നോക്കി രണ്ട് അടി ഉടനെ തന്നെ ബസ്സിനുള്ളിൽ ലൈറ്റ് ഇട്ട് കണ്ടക്ടർ ഓടിവന്നു കാര്യം തിരക്കി.ശരത് പറഞ്ഞു സാറേ ഈ ഞരമ്പ് രോഗി ഈ കുട്ടിയെ ബാംഗളൂർ മുതൽ ശല്യം ചെയ്യുകയായിരുന്നു അല്ലേ ലിസി ?മുഖം കുനിഞ്ഞിരുന്ന പെൺകുട്ടി മുഖമുയർത്തിയപ്പോൾ ശരിക്കും ശരത് ഞെട്ടിപ്പോയി കാരണം അത് ലിസിആയിരുന്നില്ല. ഇനി ആളുമാറിയാണോ തല്ലിയത് ശരത് ഒരുനിമിഷം നിശ്ചലം ആയിപ്പോയി..പെൻകുട്ടി തുടർന്നു സാർ അയാൾ പറഞ്ഞത് ശരിയാണ് ഈ ഞരമ്പ് രോഗി ബാംഗളൂർ മുതൽ ശല്യം ചെയ്യുകയായിരുന്നു..അത് കേട്ടതും ശരത്തിൻ്റെ മനസ്സിൽ ലഡുപൊട്ടി..ഭാഗ്യം ഇല്ലേൽ ആളുമാറിയതിനു ഇടി കൊണ്ട് ചത്തേനെ..കണ്ടക്ടർ ഉടൻ തന്നെ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യ പെട്ടു.എന്നാലും ഈ ലിസി എവിടെ പോയി ശരത് ആലോചനയിൽ മുഴുകി..അടച്ചുവെച്ച പുസ്തകം വീണ്ടും വായിക്കാനെടുത്തപ്പോൾ ലിസി ആ കഥയിലെ ഒരു കഥാ പാത്ര മാണെന്നു മനസ്സിലായി.ഒരു കഥാപാത്രത്തിനു ജീവിത പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുമോ..ചിലപ്പോൾ നല്ലകാര്യം ചെയ്യാനാവും ഇങ്ങനെയുള്ള കഥാ പാത്രങ്ങളുണ്ടാവുന്നത്...വായിച്ചു വളരുക....മുൻപെങ്ങും ഇല്ലാത്ത താല്പര്യത്തോടെ ശരത് വായന തുടർന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ