"മേൽവിലാസം "
തൊണ്നൂറ്റിയെട്ടു , തൊണ്നൂറ്റിഒൻപതു ഒരു രൂപാ കൂടി ഉണ്ടായിരിന്നെങ്കിൽ നൂറായേനെ ബാലൻ ആത്മഗതം പറഞ്ഞു .പതിവ് പോലെ നിലാവിന്റെ വെള്ളി വെളിച്ചത്തിൽ അടഞ്ഞു കിടന്നിരുന്ന കടമുറിയുടെ മുൻപിൽ പല ആവർത്തി പണമെണ്ണുക ആയിരിന്നു ബാലൻ . പത്രം വിറ്റു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് മാറ്റിവെച്ചിരിന്ന ബാലനു ഒരേ ഒരു ലക്ഷ്യമേ ഉണ്ടായിരിന്നുള്ളൂ സാധാരണ കുട്ടികളെപ്പോലെ പഠിച്ചു നല്ലൊരു ജോലി വാങ്ങണം.ഒട്ടിയവയറും കുഴിഞ്ഞ കണ്ണുകളും ഒരു തെരുവ് ബാലന്റെതായ എല്ലാ പ്രത്യേകതകളും അവനിലും പ്രകടമായിരിന്നു .പക്ഷെ ആ കണ്ണുകളിൽ പ്രത്യാശയുടെ വെളിച്ചം കാണാമായിരിന്നു . പത്രം വില്ക്കുന്ന ബാലൻ എന്ന് പറഞ്ഞു പറഞ്ഞ് അവസാനം അത്
പേരായി മാറുകയായിരിന്നു പതിവുപോലെ ആ പഴയ തുണിസഞ്ചി അവന്റെ തലക്കീഴിൽഉണ്ടായിരിന്നു .അതിൽ ആയിരിന്നു അവൻ പണം സുക്ഷിച്ചിരുന്നത് ....
ഉറക്കത്തിലേക് വഴുതിവീണ ബാലൻ ഒരു കരച്ചിൽ കേട്ടാണ് ഞെട്ടിഉണർന്നത്.ഇരുട്ടുമൂലം അവനൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല .അല്പം ദൂരെ ഒരുതൂണിന്റെ മറവിൽ ഒരു കുട്ടിയിരിന്നു കരയുന്നതാണ് ബാലൻ കണ്ടത് .എന്തിനാണ്കരയുന്നത്. കുട്ടിയുടെ പേരെന്താണ് ,വീടെവിടാണ്,ഇവിടെങ്ങനെ വന്നു ബാലൻചോദിച്ചു ? കുട്ടികരയുന്നതിനിടയിൽ തന്നെ പറഞ്ഞു പപ്പക്കും മമ്മിക്കുംഎന്നെ വേണ്ട ഞാനിനി വീട്ടിലേക്കില്ല .വേണ്ട പോകേണ്ട ആ കരച്ചിലൊന്ന്നിർത്താമോ ?മോന്റെ പേരെന്താണ് ? ഉണ്ണിക്കുട്ടൻ ...നല്ല പേരാണല്ലോ മോനെപപ്പയും മമ്മിയും കാണാതെ വിഷമിക്കില്ലേ...ഇല്ല .പപ്പയും മമ്മിയും എന്റെകൂടെ കളിക്കാറില്ല പപ്പാ ഞാൻ ഉറങ്ങിയ ശേഷമാ വീട്ടില് വരാറുള്ളത് .എന്നുംഅവർക്ക് തിരക്കാണ് .എനിക്കൊരു കുഞ്ഞനിയനെയോ അനിയത്തിയെയോ തരാൻ പറഞ്ഞാൽഎനിക്ക് പുതിയ പാവയെ വാങ്ങി തരും അതുമായി കളിയ്ക്കാൻ പറയും . ആൻസിആന്റിയോട് മമ്മി ഒരിക്കൽ പറഞ്ഞത് എന്നെ തന്നെ നോക്കാൻ പാടാണെന്ന് ..
ബാലൻ തുടർന്ന് ഉണ്ണിക്കുട്ടനോട് മമ്മിക്കു ഇഷ്ടമില്ലാത്തത് കൊണ്ടല്ല ജോലിതിരക്കുകൊണ്ടല്ലേ ....എനിക്ക് പപ്പയും മമ്മിയും ഇല്ല ഞാനും ഒരു പപ്പയുടേയും മമ്മിയുടെയും മകനാ
പക്ഷെ എനിക്കിതുവരെയും അവരെ കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല ....
ഉണ്ണിക്കുട്ടൻ ദാ അവിടെവന്നു കിടന്നോള് നാളെ രാവിലെ വീട്ടില് ഞാൻ കൊണ്ടാക്കാം...
യോ അമ്മെ ഉണ്ണിക്കുട്ടൻ പേടിച്ചു നിലവിളിച്ചു ...
എന്താ ഉണ്ണിക്കുട്ടാ ?
ഒരെലി ..
ഹേ അതോ.. .
ചേട്ടൻ എങ്ങനാ ഇവിടെ കിടന്നുറങ്ങുന്നത് ?
ഹേ അതൊന്നും ചെയ്യില്ല ഞങ്ങൾ ഫ്രെണ്ട്സാ...
ഇതെന്താ ചേട്ടാ ഈ സഞ്ചിയിൽ ഉണ്ണിക്കുട്ടന് കൗതുകമായി . ബാലൻ തുടർന്ന്
എനിക്കും ഉണ്ണിക്കുട്ടനെപോലെ സ്കൂളിൽ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്
പക്ഷെ അതിനുള്ള കാശ് എനിക്കില്ല പത്രം വിറ്റുകിട്ടുന്ന പണം കൂട്ടിവെച്ചാൽ
പഠിക്കാൻ കഴിയുമെന്നു പലരും പറഞ്ഞു .ഉണ്ണിക്കുട്ടന് തലവെക്കാൻ തന്റെ
പണസഞ്ചി നല്കിയതിനു ശേഷം ബാലൻ മാനം നോക്കി നിന്നു..
പുഞ്ചിരി തുകി നിന്ന വെണ്ണിലാവു പോലും പിഞ്ചു കിടാവിൻ വിങ്ങലറിഞ്ഞു
മെല്ലെ മേഘത്തിനുള്ളിൽ ഒളിച്ചു ..
അതിരാവിലെ ഉണ്ണിക്കുട്ടനെ അന്വേഷിച്ച ബാലൻ കാണാതെ വന്നപ്പോൾ തലേ ദിവസം
പേരായി മാറുകയായിരിന്നു പതിവുപോലെ ആ പഴയ തുണിസഞ്ചി അവന്റെ തലക്കീഴിൽഉണ്ടായിരിന്നു .അതിൽ ആയിരിന്നു അവൻ പണം സുക്ഷിച്ചിരുന്നത് ....
ഉറക്കത്തിലേക് വഴുതിവീണ ബാലൻ ഒരു കരച്ചിൽ കേട്ടാണ് ഞെട്ടിഉണർന്നത്.ഇരുട്ടുമൂലം അവനൊന്നും കാണാൻ കഴിഞ്ഞിരുന്നില്ല .അല്പം ദൂരെ ഒരുതൂണിന്റെ മറവിൽ ഒരു കുട്ടിയിരിന്നു കരയുന്നതാണ് ബാലൻ കണ്ടത് .എന്തിനാണ്കരയുന്നത്. കുട്ടിയുടെ പേരെന്താണ് ,വീടെവിടാണ്,ഇവിടെങ്ങനെ വന്നു ബാലൻചോദിച്ചു ? കുട്ടികരയുന്നതിനിടയിൽ തന്നെ പറഞ്ഞു പപ്പക്കും മമ്മിക്കുംഎന്നെ വേണ്ട ഞാനിനി വീട്ടിലേക്കില്ല .വേണ്ട പോകേണ്ട ആ കരച്ചിലൊന്ന്നിർത്താമോ ?മോന്റെ പേരെന്താണ് ? ഉണ്ണിക്കുട്ടൻ ...നല്ല പേരാണല്ലോ മോനെപപ്പയും മമ്മിയും കാണാതെ വിഷമിക്കില്ലേ...ഇല്ല .പപ്പയും മമ്മിയും എന്റെകൂടെ കളിക്കാറില്ല പപ്പാ ഞാൻ ഉറങ്ങിയ ശേഷമാ വീട്ടില് വരാറുള്ളത് .എന്നുംഅവർക്ക് തിരക്കാണ് .എനിക്കൊരു കുഞ്ഞനിയനെയോ അനിയത്തിയെയോ തരാൻ പറഞ്ഞാൽഎനിക്ക് പുതിയ പാവയെ വാങ്ങി തരും അതുമായി കളിയ്ക്കാൻ പറയും . ആൻസിആന്റിയോട് മമ്മി ഒരിക്കൽ പറഞ്ഞത് എന്നെ തന്നെ നോക്കാൻ പാടാണെന്ന് ..
ബാലൻ തുടർന്ന് ഉണ്ണിക്കുട്ടനോട് മമ്മിക്കു ഇഷ്ടമില്ലാത്തത് കൊണ്ടല്ല ജോലിതിരക്കുകൊണ്ടല്ലേ ....എനിക്ക് പപ്പയും മമ്മിയും ഇല്ല ഞാനും ഒരു പപ്പയുടേയും മമ്മിയുടെയും മകനാ
പക്ഷെ എനിക്കിതുവരെയും അവരെ കാണാൻ ഭാഗ്യം ലഭിച്ചിട്ടില്ല ....
ഉണ്ണിക്കുട്ടൻ ദാ അവിടെവന്നു കിടന്നോള് നാളെ രാവിലെ വീട്ടില് ഞാൻ കൊണ്ടാക്കാം...
യോ അമ്മെ ഉണ്ണിക്കുട്ടൻ പേടിച്ചു നിലവിളിച്ചു ...
എന്താ ഉണ്ണിക്കുട്ടാ ?
ഒരെലി ..
ഹേ അതോ.. .
ചേട്ടൻ എങ്ങനാ ഇവിടെ കിടന്നുറങ്ങുന്നത് ?
ഹേ അതൊന്നും ചെയ്യില്ല ഞങ്ങൾ ഫ്രെണ്ട്സാ...
ഇതെന്താ ചേട്ടാ ഈ സഞ്ചിയിൽ ഉണ്ണിക്കുട്ടന് കൗതുകമായി . ബാലൻ തുടർന്ന്
എനിക്കും ഉണ്ണിക്കുട്ടനെപോലെ സ്കൂളിൽ പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്
പക്ഷെ അതിനുള്ള കാശ് എനിക്കില്ല പത്രം വിറ്റുകിട്ടുന്ന പണം കൂട്ടിവെച്ചാൽ
പഠിക്കാൻ കഴിയുമെന്നു പലരും പറഞ്ഞു .ഉണ്ണിക്കുട്ടന് തലവെക്കാൻ തന്റെ
പണസഞ്ചി നല്കിയതിനു ശേഷം ബാലൻ മാനം നോക്കി നിന്നു..
പുഞ്ചിരി തുകി നിന്ന വെണ്ണിലാവു പോലും പിഞ്ചു കിടാവിൻ വിങ്ങലറിഞ്ഞു
മെല്ലെ മേഘത്തിനുള്ളിൽ ഒളിച്ചു ..
അതിരാവിലെ ഉണ്ണിക്കുട്ടനെ അന്വേഷിച്ച ബാലൻ കാണാതെ വന്നപ്പോൾ തലേ ദിവസം
നടന്ന സംഭവങ്ങൾ
സ്വപ്നമാണെന്ന് കരുതി
.പക്ഷെ തൂണിന്റെ
മറവിൽ കിടന്ന
ചെരുപ്പുകൾ ഉണ്ണിക്കുട്ടെന്റെതെന്നു മനസിലാക്കിയ ബാലൻ
ഒരുപക്ഷെ
ഉണ്ണിക്കുട്ടൻ വീട്ടിലേക് തന്നെ തിരിച്ചു
പോയെന്നു ആശ്വസിച്ചു
..പതിവുപോലെ ബാലൻ
പത്രകെട്ടു വാങ്ങാൻ
പീതാംബരൻ ചേട്ടന്റെ
കട ലക്ഷ്യമാക്കി
നടന്നു .പീതാംബരാൻ
ചേട്ടൻ തന്റെ
പത്രക്കെട്ടിൽ ഒന്ന്
ബാലന് മാറ്റിവെക്കുക
പതിവായിരിന്നു .അദ്ദേഹമാണ് ബാലനോട് പഠിക്കാൻ
നിർദേശിച്ചതും ......
ഉണ്ണിക്കുട്ടൻ നേരെ
പോയത് വീട്ടില്ലേക്ക് ആയിരുന്നില്ല താനേറെ
സ്നേഹിക്കുന്നതും തന്നെ
സ്വന്തം മകനെപോലെ
കരുതുന്നതുമായ ശ്രീദേവി
ടീച്ചറുടെ അടുത്തേക്കാണ് .ഗേറ്റ് തുറന്നു
അകത്തു കടന്ന
ഉണ്ണിക്കുട്ടൻ അടുക്കള
ലക്ഷ്യമാക്കി നടന്നു
. ഒരു ചെറിയ
അടുക്കള തോട്ടത്തിലൂടെ നടന്നു വേണം
പ്രവേശന കവാടത്തിൽ
എത്താൻ .കോവലും,പാവലും, വെണ്ടയും ചീരയും
എന്ന് വേണ്ട
സകല പച്ചക്കറിയും ആതോട്ടത്തിൽ ഉണ്ട്
.ഓരോ കാൽവെയ്പും വളരെ ശ്രദ്ധയോടെ വച്ച് നടന്ന
ഉണ്നിക്കുട്ടനിൽ ഒരു കാഴ്ച വല്ലാത്ത ആകാംഷ
ഉളവാക്കി ഹിമ കണങ്ങളിൽ തട്ടിവരുന്ന സൂര്യ
രശ്മികൾ. അൽപ നേരത്തെ ആസ്വാദനത്തിനു ശേഷം മുന്പോട്ടുനടന്ന ഉണ്ണിക്കുട്ടനെ കണ്ടു ശ്രീദേവി
ടീച്ചർ ഒന്ന്
ഞെട്ടി .കാരണം
ഉണ്ണിക്കുട്ടനെ മുൻപൊരിക്കലും ടീച്ചർ ഇങ്ങനെ
കണ്ടിട്ടില്ല .മുഷിഞ്ഞ
വസ്ത്രങ്ങളും ധരിച്ചു
ഇത്ര പുലർച്ചെ
മോനെവിടുന്നു വരുന്നു
ടീച്ചർ അല്പം
വേദനെയോടെ ചോദിച്ചു
? ഞാൻ ഇന്നലെ
വീട്ടിൽ നിന്നിറങ്ങി പോന്നതാ .എനിക്ക്
വല്ലാതെ വിശക്കുന്നു ...വാ മോനെ
പുട്ടും കടലയും
ഉണ്ട് കഴിച്ചോണ്ട് സംസാരിക്കാം ടീച്ചർ
ഉണ്ണിക്കുട്ടന്റെ കൈകു
പിടിച്ചു അകത്തേയ്ക് കൂട്ടികൊണ്ടുപോയി ...
കനത്തു പെയ്യുന്ന മഴയിൽ കാറ്റിന്റെ ഗതി മാറി വീശികൊണ്ടിരിന്നു .കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന ബാലൻ മഴ വെള്ളം വീഴാതിരിക്കാൻ ഭിത്തിയോട് ചേർന്ന് എഴുന്നേറ്റുന്നിന്നു .കുറെ നാൾക് ശേഷമാണ് ഇങ്ങനെയൊരു മഴ . പുതു മണ്ണിന്റെ മണം ബാലനെ വല്ലാതെ മത്തുപിടിപ്പിച്ചു . പെട്ടെന്ന് ഒരു കാർ കടയുടെ സമീപത്തു വന്നു നിന്ന് .മദ്യപിച്ചു ലക്കുകെട്ട നാലഞ്ചു ചെറുപ്പക്കാർ ആ കാറിൽ ഉണ്ടായിരിന്നു അസഭ്യം പറഞ്ഞു കൊണ്ട് കാറിൽ നിന്നിറങ്ങി കടത്തിണ്ണയിലേക്ക് അവർ ഓടിക്കയറി. ബാലൻ ഭയന്ന് വിറച്ചു ഇരുട്ടിലേക്ക് മാറി നിന്ന് അവരിൽ ഒരാൾ ബാലനെ കണ്ടു . ദേ അവിടൊരുത്തൻ ഒളിച്ചിരിക്കുന്നു അവനെ പിടിക്ക് .ബാലന്റെ കഴുത്തിനു പിടിച്ചു കൊണ്ട് ഒരുത്തൻ ചോദിച്ചു കക്കാനിറങ്ങിയതാണല്ലേ ടാ ...നിന്നെ ഒക്കെ പിടിച്ചു പോലിസിലേൽപിക്കുകയാ ചെയ്യേണ്ടത് .കഴുത്തിൽ പിടിച്ച കൈതട്ടിമാറ്റിക്കൊണ്ട് ബാലൻ പറഞ്ഞു ഞാൻ കള്ളനോന്നുമല്ല .വർഷങ്ങളായി ഞാനിവിടാ കിടന്നുറങുന്നതു . ഞാനൊരനാഥന എനിക്കാരുമില്ല . അവരിലൊരുവൻ ബാലന്റെ പണ സഞ്ചി കയ്യിലെടുത്തു ചോദിച്ചു ഇതിലെന്താടാ..അത് എനിക്ക് പഠിക്കാനായി സമ്പാതിച്ച പണമാ ബാലൻ അല്പം ശബ്ദമുയർത്തി പറഞ്ഞു ...അതോ വല്ല ബാങ്കും കൊള്ള അടിച്ചതാനോടാ.എന്തായാലും നീയൊന്നും പഠിച്ചിട്ടൊന്നും കാര്യമില്ല അല്ലെങ്ക്കിൽ തന്നെ നിന്നെഒക്കെ ആര് സ്കൂളിൽ ചെർകാനാ .അപ്പനും അമ്മയെയും അറിയല്ല സ്വന്തമായി ഒരു രേഖയും ഇല്ലാത്ത നിനക്കൊക്കെ ഒരു സ്കൂളിലും പ്രവേശനം ലഭിക്കില്ല .നിനക്കീ പണം ആവശ്യമില്ല ഞങ്ങളീ പണം കൊണ്ട് പോവുകയാ എന്ന് പറഞ്ഞു ബാലനെ ഓടയിലേക്കു തള്ളിയിട്ട്. ഉറക്കെ നിലവിളിച്ചു കൊണ്ട് മുഖം കുത്തി ബാലൻ നിലത്തു വീണു.ആ കാട്ടാളന്‍ മാര്‍ കാറിൽ കേറി ബാർ ലക്ഷ്യ മാക്കി യാത്ര തിരിച്ചു ... മഴുത്തുള്ളികളോടൊപ്പം ബാലന്റെ കണ്ണീരും ധാരധാരയായി ഒഴുകി...പൊട്ടിയ പട്ടം പോലെ തന്റെ സ്വപ്നങ്ങൾ അനന്തതയിലെങ്ങൊ പോയി മറഞ്ഞു ..